Saturday 26 October 2019

പ്രതീക്ഷതെറ്റിച്ച ബിഗിൽ



വിജയ് സിനിമകൾ ആദ്യദിനത്തിൽ എന്നും ആവേശത്തിൻ്റെ ഉൽസവം ആണ് സമ്മാനിക്കുന്നത് അതുകൊണ്ട് തന്നെ ആൾക്കുട്ടത്തിൽ വിജയ് വിമർശകൻ ആണെങ്കിലും വിജയ് സിനിമകൾ ആദ്യദിനം തന്നെ കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തി ആണ് ഞാൻ. ബിഗിൽ എന്ന ചിത്രത്തിനും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കെറ്റ് എടുത്തതും അതുകൊണ്ട് തന്നെ ആണ്. ഒരു സ്പോർട്സ് അക്ഷൻ സിനിമ എന്ന ലേബലിൽ എത്തിയ സിനിമ സ്പോർട്സിനോട് അത്രത്തോളം നീതി പുലർത്തിയോ എന്നത് സംശമാണ്. ഫാൻസിനെ ത്രിപ്തിപ്പെടുത്താൻ കഴിയുന്ന ഒരു മാസ്സ് സിനിമ എന്നനിലയിലേക്കും സിനിമ എത്തുന്നുണ്ടൊ എന്നും സംശയം ആണ് . അടുത്ത കാലത്ത് ഇറങിയ വിജയ് സിനിമകൾ പോലെ സിനിമക്കും രാഷ്ട്രീയം ഉണ്ട്, ഇപ്രാവശ്യം സ്ത്രീപക്ഷ രാഷ്ട്രീയം ആണ് സിനിമ പറയുന്നത്.

രായപ്പൻ, മൈക്കിൾ എന്നീ അച്ചൻ മകൻ വേഷങ്ങളിൽ വിജയ് ഈ സിനിമയിൽ എത്തുന്നു. നല്ലവൻ ആയ റൗഡി എന്ന പതിവ് തമിഴ് നായക സങ്കൽപ്പം തന്നെ ആണ് സിനിമ പിൻപറ്റുന്നത്. അച്ചൻ റൗഡി ആണെങ്കിലും മകൻ ഫുട്ട്ബോൾ കളിക്കാരൻ ആണ്, അച്ചൻ മകനെ തൻ്റെ തൊഴിലിൽ നിന്നും മാറ്റി നിർത്താൻ ആണ് എന്നും ശ്രെമിച്ചത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് മകനും ആ തൊഴിലിലേക്ക് വരേണ്ടി വരുന്നു. എങ്ങനെ ആണോ അയാൾക്ക് റൗഡി ആകേണ്ടി വന്നത് അതേ കാരണങ്ങൾ കൊണ്ട് തന്നെ അയാൾക്ക് തമിഴ്നാട് വനിതാ ഫൂട്ട്ബോൾ ടീം കോച്ചും ആകേണ്ടി വരുന്നു. തുടർന്ന് സിനിമ സ്പോർട്ട്സ് മൂവി ആവുന്നു. സ്ഥിരം കണ്ട് മടുത്ത കഥാഗതി ആയി അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ബിഗിൽ എന്നത് നിങ്ങൾക്ക് ഒരു ക്ലീഷേ തമിഴ് സിനിമ ആയി മാത്രമേ അനുഭവപ്പെടുകയുള്ളു. ഫൂട്ട്ബോൾ എന്നത് കുറച്ച് എങ്കിലും ആസ്വധിക്കുന്ന വ്യക്തി ആണ് നിങ്ങൾ എങ്കിൽ ഇതിലെ സ്പോർട്സ് സീൻ പലതും അരോജകം ആയി അനുഭവപ്പെട്ടേക്കാം. പലയിടത്തും 'ചക്ദേ ഇന്ത്യ' അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതും കാണാം.

 ഇനി ഞാൻ എന്നും ചെയ്യാറുള്ളത് പോലെ സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യാം. സ്ത്രീപക്ഷ രാഷ്ട്രീയം ആണ് സിനിമ മുന്നോട്ട് വെക്കുന്നത്. പുരുഷനോളം സ്ത്രീയും സ്വപ്നം കാണുന്നുണ്ട് എന്നും അവളുടെ സ്വപ്നങ്ങൾ അടുക്കളയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടതല്ല എന്നും സിനിമ പറയുന്നു. സ്വപ്നം പ്രാവർത്തികം ആക്കാൻ മുഖം അല്ല പ്രയത്നം ആണ് വേണ്ടത് എന്ന് പറയുന്നിടത്ത് സിനിമ 'ഉയരെ' എന്ന മലയാള സിനിമ സംവേദനം ചെയ്ത രാഷ്ട്രീയം തന്നെ ആണ് പറയുന്നത്. സ്ത്രീപക്ഷ സിനിമ പറയുന്ന സിനിമയിൽ നായികക്കോ മറ്റ് സ്ത്രീകൾക്കൊ അഭിനയിക്കാൻ തക്ക പ്രാധാന്യം ഉള്ള റോൾ ഇല്ല എന്നത് നിർഭാഗ്യകരം ആണ്. നായികക്ക് മാത്രം അല്ല വില്ലൻ റോൾ ചെയ്യുന്ന ജാക്കി ഷറോഫിനു പോലും തക്ക പ്രാധാന്യം ലഭിച്ചിട്ടില്ല. ഫൂട്ട്ബോളിന് ഒട്ടും യോജിക്കാത്ത ശരീരപ്രക്രിതം ഉള്ള കഥാപാത്രത്തെ ശ്രിഷ്ടിച്ച് ഫാറ്റ് ഷൈമിങ് നടത്തുന്നതും കല്ലുകടി ആയി അനുഭവപ്പെടുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയത്തിന് സിനിമയിൽ വേണ്ട ശക്തി ഇല്ല എന്ന് പറയേണ്ടി വരും.

മൂന്ന് മണിക്കൂർ സിനിമ എന്നത് തന്നെ ഒരു പോരായ്മ ആണ്. പരത്തി പറഞ്ഞ ഫ്ലാഷ്ബാക്കും മറ്റും സിനിമയുടെ കഥാഗതിയെ മന്ദഗതിയിൽ ആക്കുന്നു. മൂന്ന് മണിക്കൂർ നിങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ല എങ്കിൽ ഈ സിനിമക്ക് ടിക്കെറ്റ് എടുക്കാം. കൂടുതൽ ഒന്നും എഴുതുന്നില്ല, എഴുതാൻ മാത്രം ഈ സിനിമ എന്നെ സ്പർശിച്ചിട്ടുമില്ല. അതുകൊണ്ട് നിർത്തുന്നു.