Tuesday 13 April 2021

മാക്ബത്ത് ആസ്വാദകൻ്റെ ജോജി പുനർവായന

ജോജി എന്ന സിനിമ മാക്ബത്ത് എന്ന  ദുരന്ത നാടകത്തിൽ നിന്ന് പ്രേരകമായി എഴുതപ്പെട്ട സിനിമ എന്നാണ് അതിൻ്റെ സ്രിഷ്ടാക്കൾ അവകാശപ്പെടുന്നത് എന്നാൽ ജോജി ഒരു ദുരന്ത സിനിമ എന്നതിനപ്പുറം മക്ബെത്ത് എന്ന നാടകവുമായി സാമ്യം ഉള്ളതായി എനിക്ക് തോനിയില്ല. നായക മനസിൽ വിഷം കുത്തിവെക്കാൻ പ്രവചനങ്ങൾ ആയി വരുന്ന മന്ത്രവാദിനികളോ, കയ്യിൽ പറ്റിയ ചോരക്കറയെ കുറീച്ച് വിലപിക്കുന്ന ലേഡീ മക്ബത്തോ സിനിമയിൽ ഇല്ല. പകരം നായകൻ സ്വന്തം ദുരന്തം സ്വയം ക്ഷണിച്ചു വരുത്തുകയാണു സിനിമയിൽ. ഉണ്ണിമായ അവതരിപ്പിച്ച ബിൻസി എന്ന ഥാപാത്രത്തെ ലേഡീ മക്ബത്തിനോട് ഉപമിക്കാം എങ്കിലും നായകനെ ദുരന്തത്തിലേക്ക് തള്ളി വിടുന്നത് ആ  ഥാപാത്രമല്ല അതിനാൽ തന്നെ അവരിൽ ഒട്ടും കുറ്റബോധം ഉള്ളതായി സിനിമയിൽ കാണിക്കുന്നില്ല.

ജോജി മക്ബത്തിനെ പോലെ ധീരനും ജേതാവും ആയി അല്ല സിനിമ പരിചയപ്പെടുത്തുന്നത്. ജോജി അലസനും, തൻ്റെ മുറി വിട്ട് പുറത്ത് പോകാത്തവനും ആയി ആണു സിനിമ പറയുന്നത്. തന്നോളം ബലം ഇല്ലാത്ത ബിൻസിക്കും ചേട്ടൻ്റെ മകൻ്റെ മുന്നിലും മാത്രം ആണു അയാൾ ശബ്ധം ഉയർത്തുന്നത് അപ്പോൾ തന്നെ അവർ തിരിച്ചു സംസാരിക്കുംബോൾ ജോജി നിശബ്ധൻ ആവുകയും ചെയ്യുന്നുണ്ട്. ഒട്ടുപാലിനു ഉണ്ടായവനെ എന്ന് ജോജിയുടെ അച്ചൻ വിളിക്കുംപ്പോൾ ജോജിയുടെ സ്വത്വത്തെ തന്നെ അത് ചൊദ്യം ചെയ്യുന്നു. ഇത് പോലെ ഒരു ഥാപാത്രമായിരുന്നില്ല മാക്ബത്ത്. ലേഡി മാക്ബെത്ത് മക്ബത്തിൻ്റെ ആണത്തത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അവരുടെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുവാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും മാക്ബത്ത് തൻ്റെ വിജയങ്ങൾ വഴി ധീരൻ ആണെന്ന് നാടകം ആദ്യം തന്നെ പറഞ്ഞു വെക്കുന്നുണ്ട്. 

ഒടുവിൽ വയർ പിളർന്നു വന്ന ഒരു നായകൻ ആണു മാക്ബത്തിനെ കൊല്ലുന്നത് എങ്കിൽ ജോജി അനിവര്യമായ ദുരന്തം സ്വയം ഏറ്റെടുക്കുക ആണു. മക്ബത്തിനു മന്ത്രവാദിനികളെ ശപിക്കാം, ലേഡി മാക്ബെത്തിനെ ശപിക്കാം എന്നാൽ ജോജി എങ്ങനെ ആണു സമൂഹത്തെ ശപിക്കുന്നത് എന്ന് മനസിലാവുന്നില്ല. സൊസൈറ്റി ഒരു മൈരൻ ആണു ഞാനും സമ്മതിക്കുന്നു എങ്കിലും ജോജി തൻ്റെ ദുരന്തം സ്വയം വരുത്തി വച്ചത് അല്ലേ...